സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നു. 2018 നവംബറില്‍ കേരള നിയമസഭ പാസാക്കിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത് .
കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. കുറഞ്ഞത് അഞ്ച് സെന്റ് മുതല്‍ പരമാവധി 15 ഏക്കര്‍ വരെ ഭൂമി കൈവശമുള്ള, അഞ്ച് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ലഭിക്കുന്ന, മൂന്നു വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നല്കുന്ന തീരുമാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നത്ശ്രദ്ധേയമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക