വ്യോമസേനയുടെ നേതൃത്വത്തിൽ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചിൽ നിന്ന് രാജ്യത്തിന്റെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ഉയർന്നു പൊങ്ങി. വലിയ വിജയത്തിലേക്കുള്ള കുതിപ്പ്. രാജ്യത്തെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ‘രുദ്രം–1’ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം വികസിപ്പിച്ച രുദ്രം, സുഖോയ്–30 യുദ്ധവിമാനത്തിൽ നിന്നാണ് വിക്ഷേപിച്ചത്.
ടോവിനോ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് തകർത്ത കേസിൽ പ്രതി കാര രതീഷിനെതിരെ കാപ്പ ചുമത്തി
ഇന്ത്യയുടെ പുതിയ നേട്ടത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. വിക്ഷേപിച്ചതിനു ശേഷവും ലക്ഷ്യം മാറ്റാൻ കഴിവുള്ള മിസൈലാണ് രുദ്രം–1. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച് 100 മുതൽ 250 കിലോമീറ്റർ വരെ ദൂരത്തിൽ സഞ്ചരിച്ച് ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകർക്കാനുമുള്ള കഴിവുണ്ട് മിസൈലിന്. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിൽ (0.6– 2 മാക്) പായാൻ കെൽപ്പുള്ള മിസൈലാണ് രുദ്രം–1 .
മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ്; ആലുവ മാർക്കറ്റ് നാളെ മുതൽ അടയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക