കൊല്‍ക്കത്ത: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. സംഭവം പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ്. 4000 രൂപയ്ക്കാണ് ദമ്പതികൾ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തങ്ങളുടെ പെണ്‍കുഞ്ഞിനെ വിറ്റത്.
മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം വരുന്നു
പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രയാസങ്ങള്‍ കാരണമാണ് കുട്ടിയെ വിറ്റതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗം ഇല്ലാതായതോടെ വരുമാനം നിലച്ചതാണ് മാതാപിതാക്കളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക