കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ദേശീയ പാതാ വികസനത്തിന് തുടക്കമാകുന്നു. 12,691 കോടി രൂപയുടെ ഏഴു പദ്ധതികൾക്കാണ് ചൊവ്വാഴ്ച തുടക്കമിടുന്നത്. നിർമ്മാണം പൂർത്തിയാക്കിയ കഴക്കൂട്ടം – മുക്കോല പാതയുടെ ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും.
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം
സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രധാന കടമ്പയായി മുന്നിൽ ഉണ്ടായിരുന്നത് ദേശീയപാതാ വികസനം ആയിരുന്നു. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങൾ കാരണം ദേശീയ പാതാ അതോറിറ്റി ഉപേക്ഷിക്കാൻ തീരുമാനിച്ച ഒന്നായിരുന്നു ഈ പദ്ധതി. 568 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
തീരുമാനം പ്രഖ്യാപിച്ചപ്പോൾ പലരും പരിഹസിച്ചു. നടക്കാൻ പോകുന്നില്ലെന്ന് ചിലർ. നടപ്പാക്കി കാണിക്കൂ എന്ന് ചിലരുടെ വെല്ലുവിളി. മറ്റു ചിലർ തടസ്സവാദങ്ങളുമായും എത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഓരോന്നായി തട്ടി മാറ്റി. മതിയായ നഷ്ട പരിഹാരം ഉറപ്പുവരുത്തി.
നീറ്റ് പരീക്ഷ എഴുതാൻ കുട്ടികൾക്ക് വീണ്ടും അവസരം
സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി. ഇതോടെ ജനങ്ങൾ പിന്തുണയുമായി എത്തി. പദ്ധതി തുടങ്ങാൻ നിരന്തരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. തടസ്സങ്ങൾ ഉണ്ടാവുന്ന ഘട്ടത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി നിരന്തരം ചർച്ച നടത്തി.
കേന്ദ്ര മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ഉയർന്ന വില തടസ്സവാദമായി ഉയർന്നപ്പോൾ 25% സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു. കിഫ് ബിയിൽ നിന്നും ഇതിനായി പണം അനുവദിച്ചതോടെ പദ്ധതിക്ക് പൂർണ്ണ അർത്ഥത്തിൽ ജീവൻ വച്ചു.
100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്ക്കാര്
കാസർഗോഡ് തലപ്പാടി മുതൽ കണ്ണൂർ മുഴപ്പിലങ്ങാട് വരെയുള്ള നാല് റീച്ചുകളിലെ പദ്ധതിയാണ് ആദ്യം ആരംഭിക്കുന്നത്. വടകരയിൽ പാലൊളി, മൂടാടി പാലം നവീകരണവും കോഴിക്കോട് ബൈപ്പാസ് നവീകരണവും ആരംഭിക്കും. ഇടുക്കി ചെറുതോണിയിലും പുതിയ പാലം നിർമ്മിക്കുന്നുണ്ട്. മറ്റ് പദ്ധതികൾ ആരംഭിക്കാനുള്ള ഇടപെടൽ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക