ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ.എന്‍.യു)യില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധനത്തിന് നാലു വയസ്സ്.
ക്യാമ്പസിൽ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതിനു പിന്നാലെ 2016 ഒക്ടോബര്‍ 15നാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാകുന്നത്. ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശിയായ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങിയും തെരുവില്‍ പ്രതിഷേധിച്ചും മാതാവ് ഫാത്തിമ നഫീസ് നടത്തുന്ന പോരാട്ടവും വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതുവരെ അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല.
ജോസ് കെ മാണിയുടെ ഇടത് പ്രവേശനം; സിപിഎം-സിപിഐ ചർച്ച ഇന്ന്
വീട്ടമ്മയായ ഫാത്തിമ മകനെ കാണാതായതോടെ നാട്ടില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലയുള്ള രാജ്യതലസ്ഥാനത്തേക്ക് വണ്ടികയറുകയായിരുന്നു. നീണ്ട പോരാട്ടത്തിനൊടുവില്‍ അന്വേഷണം സി.ബി.െഎക്ക് വിെട്ടങ്കിലും അവരും ഇപ്പോള്‍ കൈയൊഴിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍, ഡല്‍ഹിയിലെ മിക്ക സമരങ്ങളിലേയും മുന്നണിപ്പോരാളിയായി ഫാത്തിമ മാറി. നജീബ് െഎ.എസില്‍ ചേര്ന്നുെവന്ന് വ്യാജ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെയും അവര്‍ നിയമപോരാട്ടം നടത്തിയിരുന്നു.
നജീബിെന്റ തിരോധനത്തിന് നാലു വയസ്സ് പൂര്‍ത്തിയാകുന്ന വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് ‘നജീബ് എവിടെ’ എന്ന ഹാഷ്ടാഗില് നജീബിന് നീതി ആവശ്യപ്പെട്ട് ട്വിറ്ററില്‍ പ്രതിഷേധം നടത്താന്‍ ഫാത്തിമ നഫീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക