കോട്ടയം: ജോസ് കെ മാണിയുടെ ഇടതു പ്രവേശനവും പാലാ സീറ്റ് തർക്കവും കൊടുമ്പിരികൊണ്ട ചർച്ചാ വിഷയമായിരിക്കെ ജോസിനെതിരെ കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഓഫീസറുമായ എംപി ജോസഫ് രംഗത്ത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ മാറ്റത്തെ രൂക്ഷമായി വിമർശിച്ച ജോസഫ് രാഷ്ട്രീയമായി ജോസിനെതിരെ നിൽക്കാനുള്ള സന്നദ്ധതെയും അറിയിച്ചു.
പോര് മുറുകുമ്പോൾ: പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ
ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണി പോലും എല്‍.ഡി.എഫില്‍ നിന്ന് തിരികെ യു.ഡി.എഫില്‍ എത്തി എന്നതാണ് ചരിത്രമെന്നും കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജോസ് കെ. മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരള കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വര്‍ഷത്തിന് ശേഷം തിരികെ യു.ഡി.എഫില്‍ എത്തിയതെന്നും എം.പി ജോസഫ് പറഞ്ഞു.
ബാര്‍കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സി.പി.എം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക