ആലപ്പുഴ: ഭര്‍ത്താവിന്റെ കണ്മുന്നില് ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു. മരണപ്പെട്ടത് ലേക്ഷോര് ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ്.
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി
അപകടം നടന്നത് ഷെല്‍മി ജോലിക്ക് പോകാനായി സ്വകാര്യ ബസില്കയറുമ്പോഴാണ്. ലോറി ബസിന്റെ പിന്നില്‍ ഇടിച്ചപ്പോള്‍ ചവിട്ടുപടി ഭാഗത്ത് നിന്ന് ഇടിയുടെ ആഘാതത്തില്‍ ഷെല്‍മി റോഡരികിലേക്കു തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം ഷെല്‍മിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടം നടന്നത് ഭര്‍ത്താവ് സിനോജ് റോഡിന്റെ എതിര്‍വശത്ത് നിൽക്കുമ്പോഴായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക