കസ്റ്റംസ് നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ പുറത്തേക്ക് എത്തിക്കുന്ന ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ആശുപത്രി ജീവനക്കാരും മാധ്യമ പ്രവർത്തകരും തമ്മിൽ കൈയ്യേറ്റമുണ്ടായി. ജീവനക്കാരന്, ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് തട്ടിക്കയറിയത്.
കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി
ഇയാളുടെ കൈയ്യേറ്റം ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു. ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ശിവശങ്കറിന്റെ ഭാര്യ. സംഭവത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് പരിക്കേറ്റു.
ഇയാളുടെ ഭാഗത്ത് നിന്നും മാധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഉണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയും ചെയ്തു. ജീവനക്കാരനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. കൂടാതെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക