ലഖ്നോ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും മാര്‍ച്ചു മാസം മുതല്‍ അടഞ്ഞുകിടക്കുന്ന സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുക 9 മുതല്‍ 12 വരെ ക്ലാസ്സുകളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു
കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങളായ യുവ സാമൂഹിക അകലം, മാസ്ക്ക്, സാനിറ്റൈസര്‍ തുടങ്ങിയവ കൃത്യമായി പാലിക്കണം. സര്‍ക്കാര്‍, സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകള്‍ ഘട്ടംഘട്ടമായാണ് തുറക്കുക. രാവിലെ ഷിഫ്റ്റില്‍ 9-10 ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റിൽ 11-12 ക്ലാസ്സുകള്ക്കുമായിരിക്കും. പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഓരോ ദിവസവും സ്കൂളുകളിലെത്താന്‍ അനുമതിയുള്ളൂ. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് സ്കൂളുകള്‍ ആരംഭിക്കും മുമ്പ് അനുമതി എഴുതി വാങ്ങും. സ്കൂളില്‍, പനി, ജലദോഷം എന്നിവയുള്ള അധ്യാപകരെയും കുട്ടികളെയും പ്രവേശിപ്പിക്കില്ല.ദിവസവും സ്കൂള്‍ ബസ്സുകള്‍ സൈനിറ്റൈസ് ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ കുട്ടികളെ സ്കൂളിലെത്താന്‍ നിര്‍ബന്ധിക്കരുതെന്നും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക