സ്വർണക്കടത്ത് കേസിൽ തട്ടിപ്പ് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ. സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് റമീസാണെന്നും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സരിതിനെ നേരത്തേ അറിയാമെന്നും കൂടാതെ സരിത്തിനെ കുറിച്ച് റമീസിനോട് പറഞ്ഞിരുന്നുവെന്നും സന്ദീപ് പറയുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയതെന്നും നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് വ്യക്തമാക്കി. ആദ്യം റമീസ് പറഞ്ഞത് കിലോയ്ക്ക് 45,000 ആണ്. 1000 യുഎസ് ഡോളറാണ് സ്വപ്ന ആവശ്യപ്പെട്ടത്. 2019 മെയ് മാസത്തിൽ സരിതിന്റെ കാറിനുള്ളിൽ വച്ചാണ് ആദ്യ ഗൂഢാലോചന നടന്നത്. ഗൂഢാലോചന തിരുവനന്തപുരം താൽവാക്കേഴ്സ് ജിമ്മിന്റെ പാർക്കിൽ വച്ചായിരുന്നു.
സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ
സ്വർണക്കടത്തിന് രണ്ടു തവണ ട്രയൽ നടത്തി. സ്വപ്നയാണ് സ്വർണം അയക്കാൻ നിർബന്ധിച്ചതെന്നും കുറഞ്ഞത് 10 കിലോ അയക്കാൻ പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. ജർമനിയിൽ ബിസിനസിനും ദുബായിൽ വീട് നിർമിക്കാനും കോൺസുൽ ജനറലിന് പണം വേണമെന്ന് പറഞ്ഞു. ഡിസംബറിൽ കോൺസുൽ മടങ്ങുമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കർസ്വപ്നയ്ക്കെതിരായ ക്രിമിനൽ കേസ് അറിഞ്ഞിരുന്നുവെന്ന് സന്ദീപ് പറയുന്നു. എയർ ഇന്ത്യ സാറ്റ്സിനെതിരായ ക്രിമിനൽ കേസിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനം ഇതിന് ശേഷമാണെന്നും സന്ദീപ് പറയുകയുണ്ടായി. സന്തോഷ് ഈപ്പനാണ് ലൈഫ് മിഷനിൽ 5% കമ്മീഷൻ വാഗ്ദാനം ചെയ്തതെന്ന് സന്ദീപ് വെളിപ്പെടുത്തി. കോൺസുൽ ജനറലിനെ സന്തോഷ് ഈപ്പനൊപ്പം കണ്ടിരുന്നുവെന്നും മൂന്നു തവണയായി 45 ലക്ഷം രൂപ തനിക്ക് നൽകിയെന്നും സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക