ഉത്തർപ്രദേശ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക അറിയിച്ച് ഹത്റാസ് പെൺകുട്ടിയുടെ കുടുംബം. വൈകാതെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോടതിയിൽ പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകുമെന്ന് കരുതുന്നതായും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?
ഹത്റാസ് കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായത്. അന്വേഷണം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ എസ്ഐടി തയ്യാറാകണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അലിഗഡ് ജയിലിൽ കഴിയുന്ന നാല് പ്രതികളുടെയും മൊഴി സിബിഐ ജയിലിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പെൺകുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കൽ കോളജിലും സിബിഐ സംഘം സന്ദർശിച്ചു. ഡോക്ടർമാരുടെ മൊഴിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക