പാലക്കാട് വാളയാറിൽ വ്യാജ മദ്യം കുടിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വഷണത്തിന്. വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിക്കാനിടയായ കേസിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയത്.
ഇനി മുതൽ സ്ഥിരമായി വാട്സ്ആപ്പ് ചാറ്റുകളെ മ്യൂട്ട് ചെയ്യാം
കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. വരുന്ന മണിക്കൂറുകളിൽ കേസിൽ അന്വഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കും. കോളനിയിൽ വ്യാജ മദ്ധ്യം എത്തിയതെങ്ങനെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂർ ഡിഐജിയും പാലക്കാട് ജില്ലാ പൊലീസ് മേധാവിയും കേസ് അന്വേഷണത്തിനാവശ്യമായ സഹായങ്ങൾ നൽകും.
പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ ഹാജരായി ഫേസ്ബുക്ക് പോളിസി മേധാവി
പ്രതികരിക്കാൻ ഇവിടെ എഴുതുക