ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കൾ കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ പരാതിയുമായി രംഗത്ത്. കോവിഡ് നെഗറ്റീവായ വിവരം ബന്ധുക്കളെ വൈകിയാണ് അറിയിച്ചതെന്നും അതിനാൽ തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്നും, മാത്രമല്ല, രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടെന്നും ബന്ധുക്കൾ പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
‘കൊച്ചു ചാക്കോച്ചനിൽ നിന്നും കുഞ്ചാക്കോച്ചനിലേയ്ക്ക്’… ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ
ജൂലൈ 20നാണ് പനിയും കഫക്കെട്ടും ബാധിച്ച രാധാമണിയെ കളമശേരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുതരാവസ്ഥയിലായ രാധാമണിയെ കോവിഡ് ബാധിതയല്ലെന്ന പരിശോധന ഫലം വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരാശുപത്രിയിലേയ്ക്ക് മാറ്റാനിരിക്കെയാണ് മരിച്ചത്. എന്നാൽ, കോവിഡില്ലെങ്കിലും കോവിഡ് മാനദണ്ഡപ്രകാരമാകണം സംസ്കാരം എന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. കോവിഡ് ഫലം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ രാധാമണിക്ക് വിദഗ്ധ ചികില്‍സ നല്‍കാമായിരുന്നെന്നാണ് ബന്ധുക്കളുടെ വിമർശനം. കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക