ബിഹാറില്‍ ഇന്ന് ആദ്യ ഘട്ട നിയമസഭാ പോരാട്ടത്തിന്റെ പ്രചാരണത്തിന് കൊട്ടിക്കലാശം. 71 മണ്ഡലങ്ങള്‍ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ ബൂത്തിലെത്തും. അവസാന മണിക്കൂറുകളില്‍ മുന്നണികള്‍ പരസ്പരം നടത്തുന്നത് പ്രവചനം അപ്രസക്തമാക്കുന്ന ത്രികോണ പോരാട്ടത്തിലേക്ക് കടന്ന ബിഹാറില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്തും ശക്തമായ പ്രചരണമാണ് നടന്നത്. 71 മണ്ഡലങ്ങള്‍ ബുധനാഴ്ച ബൂത്തിലെത്തും. നിതീഷ്കുമാര്‍ തന്നെയാണ് എന്‍ഡിഎ സഖ്യത്തിന്റെ അമരത്ത് നിന്ന് പ്രചാരണം നയിച്ചത്. പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി ദേശീയ നേതാക്കളും എത്തി. മറുവശത്ത് പ്രതിപക്ഷ സഖ്യത്തെ നയിച്ചത് തേജസ്വീ യാദവായിരുന്നു. സംസ്ഥാനത്തെ വികസനം ഇല്ലായ്മ വിഷയമാക്കിയും നിതീഷ് കുമാറിന് മേല്‍ അഴിമതി ആരോപണം ഉന്നയിച്ചും സഖ്യം വോട്ട് അഭ്യര്‍ത്ഥിച്ചിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ വിശ്വാസം, രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ റാലിയില്‍ ഉണ്ടായ ജനപങ്കാളിത്തം വോട്ടായാല്‍ സംസ്ഥാനത്ത് ഭരണത്തില്‍ എത്താം എന്നാണ്. പ്രചാരണം അവസാന മണിക്കൂറുകളിലേയ്ക്ക് കടക്കുമ്പോള്‍ ശ്രദ്ധേയമായത് തേജസ്വീ-നിതീഷ് വാക്ക് പോരാണ്. തേജസ്വീയുടെ വാദം, ഈ തെരഞ്ഞെടുപ്പ് നിതീഷിന്റെ അഴിമതി അവസാനിപ്പിക്കാനുള്ള അവസരണമാണെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക