എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. സ്വപ്നാ സുരേഷ് മുഖം മാത്രമാണെന്നും, സ്വപ്നയെ മുൻ നിർത്തി സ്വർണക്കടത്ത് നടത്തിയത് എം ശിവശങ്കറാണെന്നും കസ്റ്റംസും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറിയിച്ചു. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ഇതിന് പിന്നാലെയാണ്.
താഹയുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
എൻഫോഴ്സ്മെന്റിന്റെ വാദം സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നും എൻഫോഴ്സ്മെന്റ് പറഞ്ഞു. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിൽ അറയിച്ചു. ആശുപത്രി വാസം അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കസ്റ്റംസ് നൽകിയ മറുപടിയിൽ, അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക