മകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജില്‍ പാടിക്കൊണ്ടിരുന്ന ഗായകനു വെടിയേറ്റു. പരിക്കേറ്റ ഗായകന് ഇറങ്ങി ഓടി. മഹാകല്‍പുര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് ആഘോഷം സംഘടിപ്പിച്ചത്.
ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പാട്ടിനൊപ്പം സ്ത്രീകളുടെ നൃത്തവുമുണ്ടായിരുന്നു. ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന എട്ടോളം പേര് തോക്ക് പുറത്തെടുത്ത് മുകളിലേക്കു നിറയൊഴിക്കുകയായിരുന്നു.
രാജയുടെ വയറിനും കൈക്കും വെടിയേറ്റു. ഇദ്ദേഹത്തെ വാരാണസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുണ്ടകള്‍ നീക്കം ചെയ്തതായാണ് റി്പ്പോര്‍ട്ടുകള്‍. ബന്ദ ജില്ലയില്‍ ഒക്ടോബറില്‍ ആഘോഷത്തിനിടെ വെടിയേറ്റ് 55 വയസുള്ള സ്ത്രീ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക