വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.
രാത്രിയിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം
ഹർജി സമർപ്പിച്ച യുവതി മുസ്ലീമായിരുന്നുവെന്നും വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും ഹൈക്കോടതി വിലയിരുത്തി. വിവാഹത്തിന്റെ ഉദ്ദേശ്യത്തിനായി മാത്രമാണ് മതപരിവര്‍ത്തനം നടന്നതെന്ന് സംഭവം വ്യക്തമാക്കുന്നുണ്ടെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റിട്ട് ഹര്‍ജി തള്ളിയത്. ഇതേ കോടതിയുടെ 2014 ലെ വിവാഹ ആവശ്യത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന വിധിന്യായവും കോടതി പരാമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക