പാലക്കാട് വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന തിരുവനന്തപുരത്തെ സമരം ഇന്ന് അവസാനിക്കും. വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. ‘വിധി ദിനം മുതൽ ചതിദിനം വരെ’ എന്ന പേരിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് കോടതി
തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. സർക്കാർ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്ത എം. ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെൺകുട്ടികളുടെ കുടുംബത്തിന്റെ പ്രധാനമായുള്ള ആവശ്യം. അതേസമയം, മുഖ്യമന്ത്രി തങ്ങളെ പറഞ്ഞ് പറ്റിച്ചെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ് കുടുംബം. അതേസമയം, കെ.മുരളീധരൻ എംപി, ഡോ. ആർഎൽവി രാമകൃഷ്ണൻ, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവർ ഇന്ന് സമരപ്പന്തലിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക