ക്ലീൻ വിഷൻ കമ്പനിയുടെ ഫ്ലൈയിംഗ് കാറായ എയർകാരിന്റെ ആദ്യ പരീക്ഷണപറത്തൽ സ്ലൊവാക്യയിലെ പിയസ്റ്റാനി വിമാനത്താവളത്തിൽ വിജയകരമായി പൂർത്തിയാക്കി.ഒരു റൺവെയിലേക്ക് ഓടിച്ചെത്തുന്ന കാർ നിർത്തിയതിന് ശേഷം കാറിൽ നിന്നും പറക്കാൻ ആവശ്യമായ ചിറകുകൾ പുറത്തേക്ക് വരികയും ഒരു വിമാനത്തെ പോലെ ആകാശത്തേക്ക് പൊങ്ങുകായും ചെയ്യുന്നു.
മൂന്ന് മിനിറ്റിനുള്ളിൽ വാഹനം വിമാനമായി മാറുകയും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പറക്കുകയും ചെയ്യുന്നു. വശങ്ങളിൽ നിന്ന് ചിറകുകൾ പ്രത്യക്ഷപ്പെടുമ്പോൾ സ്പോയിലർ എയറോഡൈനാമിക് ഇതിൻറെ വാലായി മാറുന്നു. തുടർന്ന് പ്രൊപ്പല്ലർ ത്രസ്റ്റർ സജീവമാക്കി പറന്നുയരുന്നതുവരെ കാർ മുന്നോട്ട് നീങ്ങുന്നു. പ്രൊഫസർ സ്റ്റെഫാൻ ക്ലൈൻ ആണ് ഈ എയർ കാറിന് പിന്നിലെ സൂത്രധാരൻ.
കേരളത്തിൽ ഏറ്റവും വേഗമുള്ള 4ജി നൽകുന്നത് ‘വിഐ’
1.1 ടൺ ഭാരമുള്ള രണ്ട് സീറ്റുകൾ വരുന്ന എയർകാറിന് 200 കിലോ ഭാരം വഹിക്കാൻ കഴിയും. 1.6 ലിറ്റർ എഞ്ചിനുള്ള ഇതിന് 140 ഹോഴ്സ്പവറിൻറെ ശക്തി കൈവരിക്കുന്നു. അത് പറക്കുന്നതിന് കുറഞ്ഞത് 300 മീറ്ററെങ്കിലും വരുന്ന ഒരു റൺവേ ആവശ്യമാണ്. 984 അടി ഉയരത്തിൽ നിന്ന് പറന്നുയരുകയും യാതൊരു പ്രയാസവും കൂടാതെ തിരികെ ഇറങ്ങുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക