ബിനീഷ് കോടിയേരിയുടെ ആരോഗ്യ വിവരങ്ങള്‍ ഇ.ഡി നല്‍കുന്നില്ലെന്ന് അഭിഭാഷകന്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ല. എന്നാല്‍ ബിനീഷിനെ സ്കാനിങ്ങിന് വിധേയനാക്കിയെന്ന സൂചനകള്‍ ലഭിച്ചുവെന്നും അഭിഭാഷകന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
കസ്റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകന് ആരോപിച്ചു. എന്താണ് ആരോഗ്യപ്രശ്നമെന്നോ ചികില്‍സയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ഇ.ഡി ലംഘിക്കുകയാണ്. നാളെ ബിനീഷിനായി ജാമ്യാേപക്ഷ നൽകുമെന്നും അഭിഭാഷകന് ബെംഗളൂരുവില്‍ പറഞ്ഞു.
ഗവേര്‍ണന്‍സ് ഇന്‍ഡക്സ്; യുഡിഎഫ് കാലത്തും കേരളം ഒന്നാമതെന്ന് ഉമ്മന്‍ ചാണ്ടി
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ മൂലം കടുത്ത നടുവേദന അനുഭവപെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
ശിവജിനഗറിലെ ബോറിങ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു ബിനീഷിനെ വിധേയമാക്കുകയാണ്. സഹോദരനും അഭിഭാഷകനും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരി ഉടമയായ രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക