വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ലോക്സഭാ സ്ഥാനാർത്ഥിത്വത്തിന് എതിരെ സോളാർ കേസ് പ്രതി സരിത നായര്‍ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാഹുലിന്റെ തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി പിഴ ചുമത്തി. ഒരു ലക്ഷം രൂപയാണ് പിഴ. കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനാലാണ് ഹര്‍ജി ഹര്‍ജി തള്ളുന്നതെന്ന് സസുപ്രിംകോടതി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വയനാട് ലോക്സഭാ മണ്ഡലത്തില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്തണം എന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നത്. സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. സോളാര്‍ കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.
ഉത്ര വധക്കേസ്: മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റം ഏറ്റുപറഞ്ഞ് കരഞ്ഞ സൂരജ് കോടതിയിൽ കുറ്റം നിഷേധിച്ചു
മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സരിത നല്കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ ആണ് സരിത സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അമേഠി ലോക്സഭാ മണ്ഡലത്തില്‍ സരിത നല്കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക