പാലായിലെ ഇടത് എം എൽ എ മാണി.സി.കാപ്പൻ യു ഡി എഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കാപ്പൻ തന്നെ യു ഡി എഫ് സ്ഥാനാർഥിയായി പാലയിൽ മത്സരിക്കും എന്നായിരുന്നു വാർത്തകൾ. ഇതിനിടെയാണ് കോട്ടയം ജില്ലാ യു ഡി എഫ് യോഗത്തിലെ പ്രസംഗത്തിൽ പി ജെ ജോസഫ് സ്ഥാനാർത്ഥിയെക്കുറിച്ച് പറഞ്ഞത്.
റോഷി അഗസ്റ്റിൻ ഇടുക്കി വിട്ടു പാലായിൽ എത്തും. ഇടുക്കിയിൽ ഇനി മത്സരിച്ചാൽ 22000 വോട്ടുകൾക്ക് എങ്കിലും റോഷി അഗസ്റ്റിൻ പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് പാലായിലേക്ക് റോഷി കണ്ണ് നട്ടത്. പാലായിൽ മത്സരം റോഷിയും കാപ്പനും തമ്മിൽ ആകും എന്നാണ് പിജെ ജോസഫ് തുറന്നടിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ വേദിയിൽ ഇരുത്തിയാണ് ജോസഫ് മാണി സി കപ്പന്റെ പേര് പറഞ്ഞത്. റോഷി അഗസ്റ്റിൻ പാലായിൽ എത്തുന്നതോടെ ജോസ് കെ മാണിക്ക് കടുത്തുരുത്തിയിൽ മത്സരിക്കേണ്ടി വരുമെന്നും ജോസഫ് പറയുന്നു.
അമ്പലത്തിനുള്ളിൽ കയറി നിസ്കരിച്ച യുവാക്കളുടെ ദൃശ്യം വൈറലായി; പൊലീസ് കേസെടുത്തു
എന്നാൽ 42000 വോട്ട് ഭൂരിപക്ഷം ഉള്ള മോൻസ് ജോസഫിനെതിരെ മത്സരിക്കാൻ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ എന്നാണ് ജോസഫിന്റെ സംശയം. ജോസ് കെ മാണി ഉൾപ്പെടെ മുഴുവൻ സ്ഥാനാർഥികളും തോൽക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. എട്ട് സീറ്റുകളിൽ ആണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക എന്നും പി ജെ ജോസഫ് പറയുന്നു. അതിനിടെ പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് ആവർത്തിച്ച് ശരത് പവാറുമായി കഴിഞ്ഞദിവസം കാപ്പൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ആവശ്യമെങ്കിൽ മുന്നണി മാറ്റത്തിന് പോലും എൻ സി പിയിലെ ഒരുഭാഗം തയ്യാറായിക്കഴിഞ്ഞു. ശരത് പവാർ തന്നെ സീറ്റ് വിട്ടു നൽകാനാകില്ലെന്ന് എൽ ഡി എഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം. മുന്നണി മാറ്റത്തോട് ശരത് പവാറിന് യോജിപ്പില്ലെന്നും വിവരമുണ്ട്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തിന് കോൺഗ്രസിൽ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും പി ജെ ജോസഫ് യോഗത്തിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക