ന്യൂഡല്‍ഹി: മതവികാരം ഇളക്കിവിട്ട് വോട്ട് പിടിക്കാനുറച്ച് ബിഹാറിൽ ബിജെപിയുടെ രാഷ്ട്രീയകളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജെയ് ശ്രീറാം, ഭാരത് മാതാ കീജെയ് വിളിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ ജംഗിള്‍ രാജിന്റെ വക്താക്കള്‍ക്ക് ഭാരത് മാതാ കീജെയും ജെയ് ശ്രീറാമും വിളിക്കുന്നത് ഇഷ്ടമില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. നവംബര്‍ 7ന് നടക്കാനിരിക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സഹര്‍സയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി മനപ്പൂർവ്വം ശ്രമിക്കുന്നു : പ്രതിപക്ഷ നേതാവ്
നിങ്ങള്‍ ജെയ് ശ്രീറാം, ഭാരത് മാതാ കീജെയ് വിളിക്കുന്നത് ഇഷ്ടമില്ലാത്ത ഒരുകൂട്ടം ആളുകളുണ്ട്. അവര്‍ ഇപ്പോള്‍ വോട്ട് ചോദിച്ച് വന്നിട്ടുണ്ട്. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ എന്‍.ഡി.എ സഖ്യത്തെ വീണ്ടും അധികാരത്തില്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയും വികസനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കാനാണ് എന്‍.ഡി.എ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത്, മുദ്രാ യോജന, ജന്‍ ധന് യോജന തുടങ്ങിയ പദ്ധതകള്‍ ഉയര്‍ത്തിക്കാട്ടിയും മോഡി എന്‍.ഡി.എ സഖ്യത്തിന് വോട്ടി തേടി. ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന വാഗ്ദാനം കോണ്‍ഗ്രസ് വെറുതെ ആവര്‍ത്തിക്കുകയാണ്. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയത് കൊണ്ടാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും കൂടി നൂറ് സീറ്റ് പോലുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതെന്നും മോഡി പരിഹസിച്ചു. ബീഹാറില്‍ തിര്ഹട്ട്, മിഥിലാഞ്ചല്‍ കോസി മേഖലകളിലും പാട്ന, നളന്ദ എന്നിവടങ്ങളിലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. 94 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട വോട്ടിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക