ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഒഡിഷ സർക്കാർ ഉത്തരവിറക്കി. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അവ നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ പുറത്തുവിടുന്നുണ്ടെന്നും അവ കോവിഡ് രോഗികളുടെയും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെയും ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും ഉത്തരവിൽ പറയുന്നു.
പിണറായി ഗ്രാമപഞ്ചായത്തില്‍ അശോകവനം പദ്ധതിക്ക് തുടക്കമായി
നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവന് രക്ഷിച്ചുകൊണ്ട് മഹാമാരിക്കെതിരെ പോരാടാന്‍ ഒഡിഷയിലെ ജനങ്ങളുടെ പൂര്‍ണമായ സഹകരണവും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നു. വിളക്കുകൾ കത്തിച്ചുക്കൊണ്ട് ദീപാവലി ആഘോഷിക്കണമെന്നും സർക്കാർ നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക