തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് വിരിച്ച് അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതോടെ കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിൽ ഗണ്യമായ മാറ്റമുണ്ടാകും. സ്വന്തംനിലയില്‍ ഇന്റര്‍നെറ്റ് സേവനദാതാവായി മാറുകയല്ല, പകരം സംസ്ഥാനമൊട്ടാകെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുടെ അടിത്തറയുണ്ടാക്കുന്നതാണ് കെ ഫോണ്‍ പദ്ധതി.
നിലവിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളായ റിലയന്‍സിന്റെ ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സേവനദാതാക്കളാണ് ഇന്റര്‍നെറ്റ് എത്തിക്കുക. ശക്തി കുറഞ്ഞ ടവറുകളും ടവര്‍ സ്ഥാപിക്കാന്‍ അനുമതി കിട്ടാത്തതുംമൂലം ബിസിനസ് വിപുലീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇതുവരെ ഈ കമ്പനികള്‍.
നിലവില്‍ സെക്കന്‍ഡില്‍ പത്ത് മെഗാ ബൈറ്റാണിവിടെ ലഭിക്കുന്ന ഇന്റര്‍നെറ്റ് വേഗത. കെ ഫോണ്‍ വരുന്നതോടെ അത് സെക്കന്‍ഡില്‍ 977 മെഗാ ബൈറ്റായി കൂടും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഉപയോഗിക്കുന്ന സമയത്തിലും വന്‍വര്‍ദ്ധന മൊബൈല്‍ ഫോണ്‍ കുത്തകകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ വരുമാനം കുതിച്ചുയരും.
മൊബൈല്‍ കമ്പനിക്കാർക്ക് കെ ഫോൺ പാദത്തിൽ വാൻ നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കാൻ പോകുന്നത്. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത് ചെലവേറിയ ദൗത്യമായതിനാല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മിക്ക സ്വകാര്യ സേവനദാതാക്കളുടെയും സേവനം. ഗ്രാമ,നഗര വ്യത്യാസമില്ലാതെ സര്‍ക്കാര്‍ കേബിള്‍ ശൃംഖല സജ്ജമാക്കുന്നതോടെ കമ്പനികള്‍ക്ക് കെ ഫോണ്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കാമെന്നതാണ് മെച്ചം. കേബിള്‍ ഇടുന്നതിന് ചെലവാകുമായിരുന്ന കോടിക്കണക്കിന് രൂപ അവര്‍ക്ക് ലാഭം.
കേരളത്തില്‍ ഇന്റര്‍നെറ്റ് 2.53 കോടി ജനങ്ങള്‍ ഉപയോഗിക്കുന്നു അതിൽ 1.04 കോടി ഗ്രാമവാസികളും 1.49 കോടി നഗരവാസികളുമാണ്. മൊത്തം ജനങ്ങളില്‍ 56 ശതമാനം പേരാണ് കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 62ശതമാനമുള്ള ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക