സുസ്ഥിരമായ ലോകത്തിന് അടിത്തറ പണിയുന്നതിനായി ആരോഗ്യ- സംരക്ഷണ- സേവനങ്ങള്‍ വികസപ്പിക്കാന്‍ രാജ്യങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികള്‍. കോവിഡിനെ പല രാജ്യങ്ങളും കീഴ്പ്പെടുത്തിക്കഴിഞ്ഞു. സംഘടന ഇക്കാര്യത്തെ അഭിനന്ദിച്ചു. എന്നാൽ, മറ്റൊരു മഹാമാരിയെ എപ്പോൾ വേണമെങ്കിലും നേരിടാനായി നാം തയ്യാറാകേണ്ടതുണ്ട്.
73ാം ലോകാരോഗ്യ അസംബ്ലി യോഗത്തിലായിരുന്നു നിര്‍ദേശം. പല രാജ്യങ്ങളും വാക്സിന് ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണെന്നും വാക്സിന് ലഭ്യത ഉറപ്പിക്കണമെന്നും സംഘടന പറഞ്ഞു. സയന്‍സ്, പരിഹാരങ്ങള്‍, ഒരുമ എന്നിവയിലൂടെയാണ് കോവിഡിനെ തോല്പിക്കാനാവുക എന്നും സംഘടന അഭിപ്രായപ്പെട്ടു. പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിപാലനം നല്കുന്ന രാജ്യങ്ങൾക്കാണ് കോവിഡിനെ ചെറുക്കാന്‍ സാധിച്ചതെന്നും അവര്‍ അതിനെ അതിജീവിച്ചുവെന്നും സംഘടന പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ വെര്‍ച്വലായാണ് യോഗം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക