കട്ടപ്പന നരിയംപാറ പീഡനക്കേസിൽ പൊലീസിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മനു മനോജിന്റെ പിതാവ്.
മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും അച്ഛൻ മനോജ് ആരോപിച്ചു. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുബം പറഞ്ഞു.
അഞ്ചാം തിയതിയാണ് പോക്സോ കേസിൽ റിമാൻഡിലായിരുന്ന മനു മനോജ് മുട്ടത്തെ ജില്ലാ ജയിലിൽ വച്ച് മരിക്കുന്നത്. തോർത്തുമുണ്ടിൽ കുരുക്കിട്ട് ഗ്രില്ലിൽ തൂങ്ങിമരിച്ചെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം.
എന്നാൽ, മനുവിനെ കൊലപ്പെടുത്തിയതാണ് എന്നാണ് ജയിൽ സന്ദർശിച്ച അച്ഛന്റെ ആരോപണം. മനുവിന്റെയും പെൺകുട്ടിയുടെയും കല്യാണം ഉറപ്പിച്ചതാണെന്നും ബി.ജെ.പിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രെമിച്ചതെന്നും പിതാവ് പറഞ്ഞു.
ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മനുവിന്റെ കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക