കോവിഡിനെതിരെയുളള വാക്സിൻ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നു കമ്പിനിയായ ഫൈസര്‍. കോവിഡിനെതിരെ ഫൈസര്‍ വികസിപ്പിച്ച വാക്സിൻ 90 ശതമാനവും വിജയമാണെന്ന് കമ്പിനി പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന തിങ്കളാഴ്ചയാണ് കമ്പിനി പുറത്തിറക്കിയത്.
മരുന്ന് കമ്പിനിയായ ഫൈസറും ജര്‍മ്മൻ പാര്‍ട്ടണറുമായ ബയോടെക് എസ്ഇയും കൂടെ ചേര്‍ന്നാണ് വാക്സിന വികസിപ്പിച്ചത്. വാക്സിന്റെ പരീക്ഷണം വലിയ രീതിയിലാണ് കമ്പിനി നടത്തിയത്. ക്ലിനിക്കല്‍ ട്രയല്‍ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പിനിയാണ് ഫൈസര്‍. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പിനിയുടെ അവകാശവാദം.
വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുത്തവരില്‍ ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസ് എടുത്തവരില്‍ 28 ദിവസത്തിന് ശേഷവും വൈറസില്‍ നിന്ന് പരിരക്ഷ ലഭിച്ചതായി കമ്പിനിയുടെ പ്രസ്താവനയില്‍ പറയുന്നു.
മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഫലം പുറത്തു വരുമ്പോള്‍ വാക്സിൻ 90 ശതമാനവും വിജയകരമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക