ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം.ഷാജി എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് സബ് സോണല്‍ ഓഫിസിലെത്താനാണ് നോടീസ് നൽകിയിരിക്കുന്നത്.
ജാഗ്രത! മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന
അതേസമയം, ഇന്നലെ കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായി ആശയുടെ അഭിഭാഷകൻ പറഞ്ഞു. കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശ പ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വീട് പൊളിച്ചു കളയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പത്ത് മണിക്കൂറോളമാണ് ആശയിൽ നിന്നും ഇഡി മൊഴിയെടുത്തത്.
നാല് ചക്ര വാഹനങ്ങളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക