‘അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും’, ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി രംഗത്ത്. ബിഹാറിൽ എക്സിറ്റ്പോളുകള് വന്നതിനു പിന്നാലെയാണ് മെഹബൂബയുടെ പ്രതികരണം. എക്സിറ്റ് പോളുകൾ എന്‍ഡിഎക്ക് പരാജയം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് രൂക്ഷ വിമർശനവുമായി മെഹബൂബ എത്തിയത്.
നടി വിജയശാന്തി കോണ്‍ഗ്രസ് വിടുന്നു; ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്
അതേസമയം, ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചത്. ബിജെപി വലിയ വാഗ്ദാനങ്ങളാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. എന്നാലിപ്പോൾ ജമ്മു കശ്മീരിൽ യുവാക്കള്‍ക്ക് ജോലി ഇല്ല. അവര്‍ ആയുധം കയ്യിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് എന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീരില്‍ ഇനി മുതല്‍ ആര്‍ക്കും സ്ഥലം വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടികൊണ്ട് കശ്മീരിനെ വില്പനക്ക് വച്ചിരിക്കുകയാണെന്നും മെഹബൂബ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക