ഹാഥ്റസ്: മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പൻ ഉള്‍പ്പെടെ യുപി പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ നാലു പേരില്‍ മൂന്നു പേരുടെ പോലിസ് കസ്റ്റഡിക്കെതിരായ പുനരവലോകന ഹർജി കോടതി സ്വീകരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി സാധന റാണി താക്കൂര്‍ സ്വീകരിച്ച പുനരവലോകന ഹർജിയുടെ വാദം നവംബര്‍ 27 ന് കേള്‍ക്കും.
യു പി യിൽ സവര്‍ണ ജാതിക്കാരുടെ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി ഹാഥ്റസിലേക്ക് പോവുന്നതിനിടെ കഴിഞ്ഞ മാസമാണ് ഇവരെ യുപി പോലിസ് അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കിയത്. നവംബര്‍ 4ന് പോലിസ് കസ്റ്റഡി അനുവദിച്ച സിജെഎം കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചതെന്ന് ആതിഖുര്റഹ്മാന്, ആലം, മസൂദ് എന്നിവരുടെ അഭിഭാഷകന് മധുബന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക