ഗുണ്ടാതലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന കാൺപൂർ മുൻ പൊലീസ് മേധാവിക്ക് സസ്പെൻഷൻ. സസ്പെൻഡ് ചെയ്തത് എസ്.എസ്.പി ആയിരുന്ന അനന്ദ് ഡിയോയെയാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇക്കാര്യം അറിയിച്ചത് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അനീഷ് കുമാർ അവസ്തിയാണ്. അനന്ദിനെതിരെ റിപ്പോർട്ട് നൽകിയത് അഡീഷണൽ ചീഫ് സെക്രട്ടഫി സഞ്ജയ് ഭൂസ്റെഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്.
എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്
ഏകദേശം 3500 പേജുള്ള റിപ്പോർട്ടിൽ ഗുണ്ടാസംഘങ്ങളുമായി അവിഹിത കൂട്ടുകെട്ട് പുലർത്തുന്ന പൊലീസ് ഉന്നതരടക്കം 80 ഉദ്യോഗസ്ഥരെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കാൺപൂരിലെ ബിക്രു മേഖലയിൽ വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസുകാർ വെടിയേറ്റ് മരിച്ചത് ജൂലൈ രണ്ടിനാണ്. തുടർന്ന് വികാസ് ദുബെ പൊലീസിന്റെ പിടിയിലായി. ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ച് കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക