ബിജെപി നേതാക്കൾക്ക് സംഘടനാ ചുമതലകൾ നിശ്ചയിച്ച് കേന്ദ്ര നേതൃത്വം. ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല നല്കി. ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് മന്ത്രി വി മുരളീധരന് നല്‍കിയിരിക്കുന്നത്. തർക്കങ്ങൾ തുടരുന്ന കേരളത്തിന്റെ ചുമതല സി.പി രാധാകൃഷ്ണനാണ്.പി.കെ കൃഷ്ണദാസ് പട്ടികയിലില്ല.
നേരത്തെ സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.
വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ ശോഭ സമീപിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്.എസ്.എസിനും ശോഭാ സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്ശന് തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക