കോട്ടയം : കോട്ടയത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തർക്കം മുറുകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് പ്രശനങ്ങൾക്ക് ആധാരം.
ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിപിഐ യോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ലെന്നാണ് കാനം വിമർശിച്ചത്. ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐഎം-സിപിഐ ഉഭയകക്ഷി യോഗം നടന്നിരുന്നു.
ജോസ്വിഭാഗം ആവശ്യപ്പെടുന്നത് 13 സീറ്റുകളാണ്. മൊത്തം 23 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ഇതിനെ രൂക്ഷമായി എതിർത്തിരിക്കുകയാണ് സിപിഐഎം-സിപിഐ വിഭാഗങ്ങൾ. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക