മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജയൻ വിട പറഞ്ഞിട്ട് 40 വർഷങ്ങൾ പിന്നിടുന്നു. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുകയാണ് ആ നടൻ. നായക വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരുപോലെ അവിസ്മരണീയമാക്കിയ നടൻ. മലയാള സിനിമയിലെ സാഹസികതയുടെ പര്യായം.
ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം
അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന് സാഹസികമായിത്തന്നെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് തറയില്‍ ഇടിച്ചാണ് ജയന് മരിച്ചത്. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക