തിരുവനന്തപുരം: ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് കവി സച്ചിദാനന്ദൻ അർഹനായി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ, സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
സിഎജി റിപ്പോർട്ട് ചോർത്തിയതായി ആരോപണം; ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി പ്രതിപക്ഷം
മലയാളത്തിലെ മികച്ച കവികളിലൊരാളും സിനിമാ ഗാനരചയിതാവുമാണ് കെ സച്ചിദാനന്ദൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് “മറന്നുവെച്ച വസ്തുക്കൾ” എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക