ദുബായ്: ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ കേന്ദ്രീകരിച്ചു നിക്ഷേപങ്ങൾ നടത്തുന്ന യുഎഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോൾഡിംഗ്സിന്റെ വൈസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി യുവ സംരംഭകൻ ഡോ. ഷംഷീർ വയലിലിനെ വീണ്ടും തിരഞ്ഞെടുത്തു.
യുഎഇയിലെ പ്രമുഖ ആരോഗ്യസേവനദാതാവായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മലയാളിയായ ഡോ. ഷംഷീർ വയലിൽ.
2.5 ബില്യൺ നിക്ഷേപക മൂലധനമുള്ള അമാനത്ത് ഹോൾഡിംഗ്സ് വൈസ് ചെയർമാനായി 2017ലാണ് ഡോ. ഷംഷീർ വയലിൽ ആദ്യം നിയമിതനായത്.
ദുബായ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. കോവിഡിനെ തുടർന്നുള്ള വെല്ലുവിളികൾ നേരിടാനുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും ഡോ. ഷംഷീർ പ്രധാന പങ്കാണ് വഹിക്കുന്നത്.
കൃത്യമായ അവസരങ്ങൾ കണ്ടെത്തി തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമാനത്തിന്റെ പ്രവർത്തനം. സൗദിയിലെ 300 കിടക്കകളുള്ള ഇന്റർനാഷണൽ മെഡിക്കൽ സെന്റർ, അടിയന്തര സേവന ദാതാക്കളായ സുഖൂൻ, ബഹ്റൈനിലെ റോയൽ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്നിവ അമാനത്തിന് കീഴിലാണ്.
കൊവിഡ് കണ്ടെത്താന് ഉമിനീർ ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന വരുന്നു
യുഎഇയിലെ വിദ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ താലീം, അബുദാബി യൂണിവേഴ്സിറ്റി, ദുബായിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റി എന്നിവയിലെ സുപ്രധാന നിക്ഷേപത്തോടൊപ്പം ദുബായിലെ നോർത്ത് ലണ്ടൻ കോളേജിയേറ്റ് സ്കൂളിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ഉടമസ്ഥാവകാശവും അമാനത്തിനാണ്.
യുഎസ് ആസ്ഥാനമായ പ്രമുഖ വിദ്യാഭ്യാസ സാങ്കേതികവിദ്യാ സ്ഥാപനമായ ‘ബിഗിൻ’ ന്റെ ഓഹരികൾ വൻതോതിൽ വാങ്ങാനുള്ള നടപടികൾ അമാനത്ത് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക