കൊവിഡ് കണ്ടെത്താന്‍ ഉമിനീർ ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന വരുന്നു. ഇനി രക്തത്തിന് പകരം ഉമിനീർ ഉപയോഗിച്ച് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്. സാംപിളെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഉമിനീരിലെ ആന്റിബോഡി സാന്നിധ്യം തിരിച്ചറിയാനാകുമെന്ന് ഇവിടുത്തെ ഗവേഷകർ പറയുന്നു.
സാർസ് കോവ്-2 ബാധിക്കപ്പെട്ടെന്ന് തെളിഞ്ഞ 24 രോഗികളുടെയും ഉമിനീരിൽ ലക്ഷണങ്ങൾ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് രോഗം ഗുരുതരമായവരിലും വാക്സിൻ ഫലപ്രദം, 65 വയസിന് മുകളിലുളളവരില്‍ 94 ശതമാനമാണ് ഫലപ്രാപ്തി; ഫൈസറിന്റെ അവകാശ വാദം ഇങ്ങനെ
കോവിഡ് മഹാമാരിക്ക് മുൻപ് ശേഖരിച്ച് വച്ചിരുന്ന സാംപിളുകൾ 100 ശതമാനവും പരിശോധനയിൽ നെഗറ്റീവ് ഫലവും കാണിച്ചു. ഇത്തരത്തിലുള്ള 134 സാംപിളുകളാണ് നെഗറ്റീവായത്. ഇത് പരിശോധനയുടെ കൃത്യത ഉറപ്പ് നൽകുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക