തമിഴ് സിനിമകളിൽ ഹാസ്യനടനായും പ്രതിനായക വേഷങ്ങളിലും തിളങ്ങിയ നടൻ തവസിയുടെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ക്യാൻസർ ബാധിതനായി കഴിയുന്ന അദ്ദേഹം അനുഭവിക്കുന്ന ദുരിതം വാർത്തകളിലൂടെ പുറത്തുവന്നിരുന്നു. സഹായം അഭ്യർഥിച്ച് തവസിയുടെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
മുപ്പത് വർഷത്തോളമായി സിനിമാരംഗത്തുണ്ട്. തനിക്കു ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ലെന്നും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ശരിയായി സംസാരിക്കാൻ പറ്റുന്നില്ല. സഹപ്രവർത്തകരും സൻമനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാൻ സഹായിക്കണമെന്ന് വിഡിയോയിലൂടെ തവസി കണ്ണീരോടെ അഭ്യർഥിച്ചു. ഇപ്പോഴിതാ താരങ്ങളായ വിജയ് സേതുപതിയും ശിവകർത്തികേയനും അദ്ദേഹത്തിന് സഹായവുമായി എത്തിയിരിക്കുകയാണ്.
അവസാനഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്സിന് തയ്യാറെന്ന് ഫൈസര്‍
ശിവകാർത്തികേയൻ 25,000 രൂപയും വിജയ് സേതുപതി ഒരു ലക്ഷം രൂപയുമാണ് നൽകിയത്. തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ നേരത്തെ പൂർണമായും ഏറ്റെടുത്തിരുന്നു. താരത്തിന്റെ ചികിത്സാ ചെലവുകളെല്ലാം ഏറ്റെടുത്ത വിവരം എംഎൽഎ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. വാർത്തകളിലൂടെ തവസിയുടെ അവസ്ഥയറിഞ്ഞ അദ്ദേഹം ചികിത്സ ചിലവ് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക