പറ്റ്ന: അധികാരമേറ്റെടുത്ത ഉടന്‍ ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയ്ക്ക് തിരിച്ചടി. അഴിമതി ആരോപണത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി രാജിവച്ചു.
ഏറെ കോലാഹലങ്ങള്‍ക്കിടെയാണ് വിദ്യാഭ്യാസ മന്ത്രിയായി മേവലാല്‍ വ്യാഴാഴ്ച വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത്. അഴിമതി ആരോപണത്തിലും ഭാര്യയുടെ മരണത്തിലും മേവാലാലിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ പ്രതിഷേധമാണ് ആര്.ജെ.ഡിയുടെ നേതൃത്തില്‍ ബിഹാറില്‍ നടന്നത്.
ഭിന്നതകള്‍ക്കിടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്; തന്നോട് ഫോണിലൂടെ പോലും ഒരു വാക്ക് ചോദിക്കാതെയാണ് നേതൃത്വം തരംതാഴ്ത്തിയതെന്ന് ശോഭാ സുരേന്ദ്രന്
അഴിമതി ആരോപണങ്ങള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തുന്നൊരു ചടങ്ങില്‍ ദേശീയഗാനം അറിയാതെ തപ്പിത്തടയുന്ന മേവാലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം ആര്.ജെ.ഡി. പുറത്തുവിട്ടിരുന്നു.
ഭാഗല്‍പൂരിലെ സബോര്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കെ 2017ല്‍ മേവാലാല്‍ ചൗധരി ജോലിയില്‍ വന്‍തോതില്‍ വാതുവെപ്പ് നടത്തിയെന്നാണ് ഒരു ആരോപണം.
പ്രൊഫസര്‍മാരുടെ നിയമനത്തിലും അഴിമതി നടത്തിയെന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് മേവാലാല്‍ ചൗധരിയെതിരെ അന്വേഷണത്തിന് അന്നത്തെ ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ഉത്തരവിട്ടു.
മേവാലാല്‍ ചൗധരിയെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. സബോര്‍ കാര്‍ഷിക സര്‍വകലാശാല കെട്ടിട നിര്‍മാണത്തിലെ അഴിമതിയിലും മേവാലാലിന് പങ്കുണ്ടെന്ന ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക