വീണ്ടും പറക്കാൻ തയ്യാറെടുക്കുകയാണ് ജെറ്റ് എയർവേസ്. കടബാധ്യതകളെ തുടർന്നാണ് ജെറ്റ് എയർവേസിന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്. 2021 ഏപ്രിലോടെയാണ് വീണ്ടും ജെറ്റ് എയർവേസ് പ്രവർത്തനം തുടങ്ങുക. ഇതിനു മുന്നോടിയായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
‘സഹോദരങ്ങളുടെ മക്കള് തമ്മിലുള്ള വിവാഹം നിയമവിരുദ്ധം’:കോടതി
ജെറ്റ് എയർവേസിന് നിലവിൽ 40,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. വായ്പാദാതാക്കളായ എസ്ബിഐ, യെസ് ബാങ്ക്, പിഎൻബി, ഐഡിബിഐ ബാങ്ക് തുടങ്ങിയവയ്ക്ക് 25,000 കോടിയിലേറെ നൽകാനുണ്ട്. കമ്പനി നിയമ ട്രൈബ്യൂണലിന് സമർപ്പിച്ച പദ്ധതി പ്രകാരം, വായ്പാദാതാക്കൾക്ക് തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5 ശതമാനം ഓഹരി കൈമാറും. 2021 മുതൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് കമ്പനിയെ ഏറ്റെടുത്ത ഉടമകളായ കർലോക് ക്യാപിറ്റലിന്റെയും യുഎഇ വ്യവസായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യത്തിന്റെ പ്രതീക്ഷ.
കരിയറിന്റെ ആദ്യകാലത്ത് അവഗണിക്കപ്പെട്ടതിനുള്ള കാരണങ്ങൾ അതിശയപ്പെടുത്തിയിരുന്നു ; തപ്സി പന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക