നടി പാർവതി തിരുവോത്ത് നൽകിയ രാജിക്കത്ത് അമ്മ സംഘടന അംഗീകരിച്ചു. മാത്രമല്ല, മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനും താരസംഘടന തീരുമാനിച്ചു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യത്തെ ചില നടന്മാര് ശക്തമായി എതിര്‍ത്തതായാണ് സൂചന.
ആണായി ജനിച്ചു; ഇപ്പോൾ ഗർഭിണി, ഒരു കൗമാരക്കാരൻ ഗർഭിണിയായ കഥ ഇങ്ങനെ
അതേസമയം, ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ കത്ത് യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി. പക്ഷെ, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താര സംഘടന നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. നടപടി വേണ്ടെന്നാണ് എക്സിക്യൂട്ടീവ് തീരുമാനം. ഇതും പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവും പാസ്റ്ററും അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക