കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
തനിക്കെതിരായ കള്ളപ്പണക്കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നും കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കീഴ്ക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉയർത്തിയ അതേ വാദങ്ങളാണ് ശിവശങ്കർ ഹൈക്കോടതിയിലും സമർപ്പിച്ചിരിക്കുന്നത്. ഫയലിൽ സ്വീകരിച്ച ഹർജി കോടതി നാളെ പരിഗണിച്ചേക്കും.
‘ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വഷിച്ചാൽ മതി’; യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ
നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശിവശങ്കറിനു മേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ശരിയല്ലെന്ന് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
മുദ്രവച്ച കവറിൽ സമർപ്പിച്ച തെളിവുകളും വാദങ്ങളും പരിഗണിക്കുമ്പോൾ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ശിവശങ്കർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക