കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്സസ് പണിമുടക്കിലേക്ക് നീങ്ങുന്നു. സംസ്ഥാന വ്യാപകമായി ചൊവാഴ്ച്ച മെഡിക്കൽ കോളജുകളിൽ ഒരു മണിക്കൂർ ജോലി ബഹിഷ്കരിക്കും. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന് കാരണം പത്ത് ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നഴ്സസിന്നൽകിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിൻവലിച്ചതാണ്.
തൊടുപുഴ കൈവെട്ട് കേസിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സസിന്റെ അവധി പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. മറ്റ് മെഡിക്കൽ കോളജുകളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ നഴ്സസ് യൂണിയൻ ആരോപിക്കുന്നു. നഴ്സസിനെ മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന പറഞ്ഞു.
ചൊവാഴ്ച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് സൂചന മണിമുടക്ക് നടത്തും. നഴ്സസിന് വിശ്രമം അനുവദിക്കണം, ഉത്തരവിൽ സർക്കാർ ഇടപെടൽ വേണം, ആവശ്യത്തിന് നഴ്സസിനെ നിയമിക്കാൻ തയ്യാറാകണം എന്നിവയാണ് ആവശ്യങ്ങൾ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്നും കെ.ജി.എൻ.യു അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക