തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല. കൃത്യമായ തുക തിരിച്ചടക്കാത്തതിനാലാണ് നിര്‍മ്മാതാക്കള്‍ക്ക് താല്‍ക്കാലികമായി ലോണ്‍ നല്‍കേണ്ടതില്ലെന്ന് പുതിയ തീരുമാനം.
നിലവില്‍ ലോണ്‍ എടുത്ത 19 പേരില്‍ 17 പേരും വായ്പ തുക തിരിച്ചടക്കാനുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ കെഎഫ്സി പുറത്തു വിട്ടു. ഇത്തരത്തില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്തവരില്‍ പ്രമുഖ നിര്‍മ്മാതാവും ഉള്‍പ്പെടുന്നുണ്ട്.
ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമെന്ന് സമ്മതിച്ച് വി കെ ഇബ്രാഹിംകുഞ്ഞ്
കോടികളാണ് വായ്പയായി നല്‍കിയത്. ഇവയൊന്നും തിരികെ ലഭിക്കാതെ വന്നതിനാലാണ് ഫിനാന്‍സ് കോര്പ്പറേഷന് ഇത്തരമൊരു കര്‍ശന നിലപാടെടുത്തത്.
പുതിയ നിര്‍മ്മാതാക്കളെയും പുതിയ തീരുമാനം ബാധിക്കും. കെഎഫ്സിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാനാണ് തീരുമാനമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക