പോലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജൻസികളെ പേടിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സുപ്രീം കോടതി നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ് നിയമ ഭേദഗതിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്’
സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതിയിലുള്ളത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് അമിത് ഷായും എന്‍. ശ്രീനിവാസനുമാണ്: രാമചന്ദ്രഗുഹ
പ്രതികരിക്കാൻ ഇവിടെ എഴുതുക