ഡൽഹിയിൽ നിന്ന് 85 കിലോമീറ്റർ മാത്രം ദൂരെ ഉത്തർപ്രദേശിലെ മീററ്റിൽ റോഡിന് അരികിൽ മൂന്ന് ചാക്കുകളിലായി പൊതിഞ്ഞ നിലയിൽ ഒരു പെൺകുഞ്ഞിനെ കണ്ടെത്തി. മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.
കരച്ചിൽ കേട്ടതിനെ തുടർന്നാണ് മൂന്ന് ചാക്കുകളുടെ പാളികളിലായി ഉപേക്ഷിച്ച നവജാതശിശു നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കരയുന്ന ശിശുവിനെ ചാക്കുകൾ ഓരോന്നായി നീക്കം ചെയ്ത് വഴിയാത്രക്കാർ പുറത്തെടുക്കുകയായിരുന്നു.
പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്റ് ചെയ്തതിൽ ഗണേഷിന് അതൃപ്തി; എല്‍ഡിഎഫിനെ അറിയിച്ചു
ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയും, അവർ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണെന്നും ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
“അവർ കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ അവൾ വളരെ മോശം അവസ്ഥയിലായിരുന്നു, മറുപിള്ള ശരീരത്തിൽ തന്നെയുണ്ടായിരുന്നു, ചീഞ്ഞ മണവും ഉണ്ടായിരുന്നു. ഞങ്ങൾ കുഞ്ഞിനെ നവജാതശിശു സംരക്ഷണ യൂണിറ്റിലേക്ക് അയച്ചു. കുഞ്ഞ് ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്,” മീററ്റിലെ ജില്ലാ വനിതാ ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ മനീഷ അഗർവാൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക