സ്റ്റാഫ് അംഗം പ്രദീപ് കോട്ടത്തലയെ തന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിൽ ഗണേഷ് കുമാറിനു അതൃപ്തി. ഇടതുമുന്നണി നേതൃത്വത്തെ ഗണേഷ് പരാതി അറിയിച്ചു. ഇന്ന് പുലർച്ചയാണ് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയില്‍ നിന്ന് പ്രദീപ് അറസ്റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അറസ്റ്റ്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി അറസ്റ്റിൽ ആയത്. കാസർകോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ ഗണേഷിന്റെ വസതിയില്‍നിന്ന് പ്രദീപ് കോട്ടാത്തലയെ അറസ്റ്റ് ചെയ്തത്.
പ്രദീപ് കോട്ടാത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയതിന് തൊട്ടുപിന്നാലെ അറസറ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചു. കാസര്‍കോട് എസ്.പി. നിയോഗിച്ച പ്രത്യേകസംഘം അര്‍ധരാത്രി ഒരുമണിക്ക് കൊല്ലത്തെത്തി.
പത്തനാപുരം പൊലീസില്‍ വിവരമറിയിച്ചതിന് ശേഷം സ്വകാര്യ വാഹനത്തില്‍ എം.എല്‍.എയുടെ വസതയിലെത്തി പുലര്‍ച്ചെ നാലുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ വിപിൻ ലാലിനെ നേരിട്ട് വന്നും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്. ദിലീപിന്റെ വക്കീൽ ഗുമസ്ഥൻ എന്ന പേരിലാണ് പ്രദീപ് കാസർകോട് എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക