രാജ്യത്ത് തപാല്‍ പിന്‍കോഡ് സ്വന്തമായുള്ള ഏക വ്യക്തിയാണ് ഇന്ത്യന്‍ രാഷ്ട്രപതി. രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡുള്ള ഒരാൾ കൂടിയുണ്ട് . അതാരെന്ന് അറിയണ്ടേ..മറ്റാരുമല്ല. സാക്ഷാൽ ശ്രീ ശബരിമല അയ്യപ്പൻ തന്നെയാണ് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ടാമന്.
689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിൻകോഡ്. സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡാണിത്. വർഷത്തിൽ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക.
ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവർത്തനം. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടുത്തെ തപാൽമുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ ഉപയോഗിക്കുന്നില്ല.
പസഫിക് സമുദ്രത്തിലെ ചത്തം ദ്വീപില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു
ഈ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനം തപാൽ ഓഫീസിലെത്തുന്നത്.
ഉത്സവകാലം കഴിഞ്ഞാൽ ഈ തപാൽമുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉത്സവകാലത്താണ് ഈ മുദ്ര പുറത്ത് കൊണ്ടുവരിക .
പ്രതികരിക്കാൻ ഇവിടെ എഴുതുക