കെ.എസ്.എഫ്.ഇ യിലെ ശാഖകളിൽ നടന്ന വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സിനോട് സര്‍ക്കാര്‍ വിശദീകരണം തേടുമെന്ന് ധനവകുപ്പ് . റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും വിജിലന്‍സ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും റെയ്ഡില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ടെന്നും ധനവകുപ്പ് വ്യകതമാക്കി. റെയ്ഡിന് പിന്നില്‍ ആര്.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണെന്നാണ് ധനവകുപ്പ് കരുതുന്നത്.
വിജിലന്‍സ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നടപടിയുണ്ടാകുമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള സൂചന. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസസ്ഥര്ക്കെതിരെ നടപടി വേണമെന്ന് തോമസ് ഐസക്ക് നേരത്തേ പറഞ്ഞിരുന്നു.
കെ.എസ്.എഫ്.ഇ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികളെ സഹായിക്കുന്നതാണെന്നാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക